ഞാനെഴുതാനിരിക്കുമ്പോൾ
എഴുത്തുമേശയിലേക്കെത്തി
നോക്കുന്നു
അടുപ്പൂതി ആയുസ്സറ്റുപോയ
ഒരു മുട്ടിമുട്ടിച്ചുമ
വെള്ളംകോരി നടുവൊടിഞ്ഞ
ഒരു പേക്കോലം
ക്ഷീണിച്ച ശ്വാസനിശ്വാസത്താൽ
തിളച്ചുതൂവുന്ന അരിക്കലം
ഇടയ്ക്കിടേ ജനലരികിലെത്തി
നോക്കി
തിരിച്ചു പോകുന്നൊരു കാറ്റ്
അപ്പോൾ ഏതോ ജന്മത്തിലേന്നോണം
ഞാൻ വിസ്മൃതിയിലാണ്ടു പോകുന്നു
പരൽ മീനെന്നോണമൊന്നുള്ളിൽ പിടയുന്നു.
അസുലഭ നിർവൃതിയിൽ നിന്നെ -
ന്നോണം
ഞെട്ടിയുണരുമ്പോൾ
കഥാപാത്രങ്ങളെല്ലാം ചേക്കേറിയിരി
ക്കുന്നു
കവിതാക്ഷരമായ് കടലാസിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ