മണ്ണിനെപ്പോലെയാണ് പെണ്ണും.
അവൾഎല്ലാ സുഖദുഃഖങ്ങളും
മണ്ണടരുകളിലേക്കെന്നോണം
ഉള്ളിന്റെ ഉള്ളിലേക്ക് വലിച്ചു താഴ്
ത്തുന്നു
പുറമേ സ്നേഹത്തിന്റെ ഊഷ്മള -
തമാത്രം നിലനിർത്തുന്നു
എല്ലാം സ്വന്തമെന്നതു പോലെ
ഗർഭപാത്രത്തിൽ വേരുകളാഴ്ത്തി
വളർന്ന മക്കളെപ്പോലെ
പ്രിയതരമായി കരുതുന്നു
കളനിറഞ്ഞ കാട്ടിലെ തുടുത്തു വിള
ഞ്ഞ ഫലമായി
വീടിനു വിളക്കാവുന്നു
ഹദാശമായ ഹൃദയത്തിൽ
ആശയെ മുളപ്പിച്ച്
വാർന്നു വീഴുന്ന കണ്ണീർച്ചോരയെ
ആത്മവിശ്വാസവും, ചേലാഞ്ചലവും
ചേർത്ത് തുടച്ചു മാറ്റുന്നു
നിരസിക്കപ്പെടാത്ത നിശ്ചലതയാണ്
പെണ്ണ്
പക്ഷേ, ആരറിയുന്നു അവളെ !
കുത്തിയൊലിച്ചു വരുന്ന ചെളി
വെള്ളത്തിൽ
ആഴ്ത്തി ഒഴുക്കിവിടാനാണവരുടെ
ശ്രമം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ