ഫൂട്ട്പാത്തിൽ മഞ്ഞ പൂക്കൾ
ഇടതടവില്ലാതെ പൊഴിഞ്ഞു
വീണുകൊണ്ടിരുന്നു
കാൽപ്പാദങ്ങൾക്കിടയിൽ അവ
ഒരു ഞരക്കംപോലും കേൾപ്പിക്കാതെ
ഞെരുങ്ങിക്കിടന്നു
സായാഹ്ന വെയിലിനു മൃതി -
യുടെ ഗന്ധമായിരുന്നു
ആയുസ്സിന്റെ ഒരു പകൽദൂരംകൂടി
പങ്കിട്ടിരിക്കുന്നു
ബീച്ചിൽ ആളുകൾ ആർത്തുല്ലസി
ക്കുന്നു
ചായം തേച്ച ചില ജീവിതങ്ങൾ
മുല്ലപ്പൂവും, ഭ്രമിപ്പിക്കുന്ന മുലയുമായി
പറ്റുകാരെ തിരയുന്നു
നാണംപൂണ്ട കവിളിൽ പ്രണയവർണ്ണ
ങ്ങൾ വിരിച്ച്
ചിലർ അരികുചേർന്നു നടക്കുന്നു
പടിഞ്ഞാറ് പ്രണയത്തിന്റെ ഒരു വർണ്ണ
ക്കുടം
കടൽകന്യകയെ ചുംബിക്കുന്നു.
ചിലമ്പുന്ന ശബ്ദത്തിൽ സംസാരിച്ചു
വരുന്ന
തിരമാലകളെക്കുറിച്ച് നമുക്കെന്തറിയാം
തുളുമ്പിപ്പോകുന്ന കണ്ണീരാണ്
കരയിലേക്കൊലിച്ചിറങ്ങുന്നതെന്നോർ
ക്കാതെ
നാം പൊട്ടിച്ചിരിക്കുന്നു
പെണ്ണിന്റെ കണ്ണീരുപ്പ് നാം നുണയുന്നു
ഇരമ്പി വരുന്നുണ്ട് ഉളളിൽ നിന്നൊരു
തിര
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ