നിശ്ശബദതയെ
വികേന്ദ്രീകരിക്കുന്നവർ
വിതരണം തുടങ്ങി
സംഗീതത്തിന്റെ മുളങ്കൂട്ടങ്ങളെ
മുറിച്ചുമാറ്റി
ശലഭച്ചിറകുകൾ അരിഞ്ഞെടുത്ത്
ഒച്ചകളെ അറുത്തെടുത്ത്
നെറ്റിത്തടത്തിൽ വെടിയുണ്ടയുടെ
കുങ്കുമം തൊടുവിച്ച്
കാറ്റുകളെ കള്ളങ്ങൾ പാടി പഠിപ്പിച്ച്
വായില്ലാക്കുന്നിലപ്പൻമാരുടെ
ഒരു രാജ്യത്തിനായി
നേരുകളെ നുള്ളിയുണക്കി
വേരുകളെ വടിച്ചെടുത്ത മാമാങ്കം.
പുറപ്പെട്ടുപോയ ശബ്ദങ്ങളുടെ
മാറ്റൊലികളെ
ഒരിക്കലും നിശ്ശബ്ദമാക്കുവാൻ
കഴിയില്ലെന്ന്
ഇവർക്കറിയില്ലല്ലോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ