ചില്ലുജാലകത്തിനരികെ
ചാറ്റൽ മഴവന്നെത്തി നോക്കുന്നു.
വിരഹമവളെ വീർപ്പുമുട്ടിക്കുന്നു
വിതുമ്പുന്നുവോ ചുണ്ടുകൾ ?
തുളുമ്പുന്നുവോ മിഴികൾ?
വിരിഞ്ഞു വരുന്ന ഒരു പൂവു
പോലവളെന്നിൽ
സുഗന്ധം പരത്തുന്നു
അവളുടെ ഓർമ്മകളെന്നെ
തരളിതഗാത്രനാക്കുന്നു
ഓമനേ, നനയാതിരിക്കട്ടെ
നിൻ കവിൾത്തടങ്ങൾ
കലങ്ങാതിരിക്കട്ടെ കൺതടങ്ങൾ
നിന്നെ പൂണ്ടടക്കം ചേർത്തുനിർ
ത്തുന്നു
ഞാനെൻ ഹൃദയത്തിൽ
നിന്നോർമ്മകൾ കൊണ്ടു ഞാനൊരു
പവിഴമാല കോർക്കുന്നു
നിന്റെ മാറിലണിയിക്കുവാനുള്ള
മണിമാലയത്
അധരമാം പാനപാത്രം നീ നിറച്ചു
വെയ്ക്കുക
പ്രണയ പാരവശ്യത്തിൽ മൊത്തി
ക്കുടിക്കാൻ നമുക്കായ്
കനലെരിയും നിന്റെ കായത്തിൽ
കനകമായ് ഞാനുരുകി തിളച്ചിടാം
ഈ ചാറ്റൽ മഴ നിന്നിൽ അഗ്നിയായ്
പെയ്തിറങ്ങുന്നു
നിന്നിലെ, യാചൂടുമായ് വരുമാ, മഴ
എന്നിലെ ചൂടുമായ്ച്ചേർന്നു കുളിരാ
കുവാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ