നഗരം ഇരുളിലാണ്ടു
കാവൽക്കാരെപ്പോലെ
അവിടവിടെ ഒറ്റക്കണ്ണൻ
വിളക്കുകൾ മാത്രം
ഉണർന്നു നിന്നു
മാന്യതയുടെ മൂടുപടമഴിച്ചു
വെച്ച്
പാതിരാ പ്രണയങ്ങൾ
ഉണർന്നെഴുന്നേറ്റു
ലഹരിയുടെ വീര്യവുമായി
ആടിയാടി നിന്നകാറ്റ്
കറുത്ത കൈകളിലെ ഉരുപ്പടി
കളെ
കണ്ടില്ലെന്ന് നടിച്ചു
ഇത്രയും സത്യസന്ധമായ കൊടുക്കൽ
വാങ്ങലുകൾ കണ്ടിട്ടില്ലെന്ന് -
തട്ടുകടകൾ അടക്കം പറഞ്ഞു
കിഴക്ക് കൊറ്റിയുണരുമ്പോഴേക്കും
ഉദ്ധരിച്ച രാത്രിയുടെ ചിതറിത്തെറിച്ച
രേതസ്സുപോലെ മഞ്ഞിൻ തുള്ളികൾ
ഇലകളിൽ പറ്റിപ്പിടിച്ചു കിടന്നു
ഊരിവെച്ച മാന്യതയുടെ മുഖം മൂടി എടുത്തണിഞ്ഞ്
അവർവീണ്ടും അധികാര ദണ്ഡുമേന്തി
നല്ലപിള്ള ചമഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ