മരങ്ങളെ മുടിയിൽ ചൂടി നിൽക്കുന്നു
ഒരു കുന്ന്
ചെമ്മണ്ണുതിരുന്ന കപ്പകളെ
ചുമലിലേറ്റിയിരിക്കുന്നു
ചൊറിയുന്നതു പോലെ ആടിക്കൊണ്ടി
രിക്കുന്നു
ചേനത്തണ്ട്
ഒരു കുന്ന്
ചെമ്മണ്ണുതിരുന്ന കപ്പകളെ
ചുമലിലേറ്റിയിരിക്കുന്നു
ചൊറിയുന്നതു പോലെ ആടിക്കൊണ്ടി
രിക്കുന്നു
ചേനത്തണ്ട്
പപ്പായയുടെ മണവും പേറി
പൊറുതി തുടങ്ങി, യിളങ്കാറ്റ്,
ഒറ്റവരിക്കവിത പോലെ
കൈവരിയില്ലാത്ത ഒരു പാലം
മാനത്തുകണ്ണികളേയും തുഴഞ്ഞുകൊണ്ടു -
പോകുന്നു തോട്
പൊറുതി തുടങ്ങി, യിളങ്കാറ്റ്,
ഒറ്റവരിക്കവിത പോലെ
കൈവരിയില്ലാത്ത ഒരു പാലം
മാനത്തുകണ്ണികളേയും തുഴഞ്ഞുകൊണ്ടു -
പോകുന്നു തോട്
കഴുകിയിട്ടും കഴുകിയിട്ടും വെടിപ്പായില്ലെന്ന്
മുഖം നോക്കിയിരിക്കുന്നു കാട്ടുചോല
ചേലുപോരെന്ന് ചേലചുറ്റുന്നു ചോലമരം
ചില രാത്രികൾ ഉറങ്ങാനുള്ളതല്ല
ഓർമ്മിക്കാൻ.
മുഖം നോക്കിയിരിക്കുന്നു കാട്ടുചോല
ചേലുപോരെന്ന് ചേലചുറ്റുന്നു ചോലമരം
ചില രാത്രികൾ ഉറങ്ങാനുള്ളതല്ല
ഓർമ്മിക്കാൻ.
ആഗ്രഹിക്കാതെ തന്നെ മനസ്സിലെത്തും ചിലത്
നിറഞ്ഞു നിൽക്കും പഴമയുടെ ഗന്ധം
കവിതയുടെ കാവുവട്ടം കുളിരായ്, ബാല്യമായ്
ഊതി നിറച്ച ബലൂണായി ഉയർന്നുപറക്കും
സ്മൃതികൾ
നിറഞ്ഞു നിൽക്കും പഴമയുടെ ഗന്ധം
കവിതയുടെ കാവുവട്ടം കുളിരായ്, ബാല്യമായ്
ഊതി നിറച്ച ബലൂണായി ഉയർന്നുപറക്കും
സ്മൃതികൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ