ശ്മശാനത്തിലെ
അരളി മരച്ചോട്ടിൽ അവൾ നിന്നു.
അനാഥയായവൾ
അലഞ്ഞു നടന്നവൾ
അരളി മരച്ചോട്ടിൽ അവൾ നിന്നു.
അനാഥയായവൾ
അലഞ്ഞു നടന്നവൾ
അന്നൊരു നാൾ,
ഇടമുറിയാ മഴപ്പെയ്ത്തിൽ
വഴിയറിയാതുഴറുമ്പോൾ
മഴനനഞ്ഞു കുതിരുമ്പോൾ
ചേർത്തു നിർത്തി അയാൾ നടന്നു
ഇടമുറിയാ മഴപ്പെയ്ത്തിൽ
വഴിയറിയാതുഴറുമ്പോൾ
മഴനനഞ്ഞു കുതിരുമ്പോൾ
ചേർത്തു നിർത്തി അയാൾ നടന്നു
അച്ഛന്റെ വാത്സല്യവും,
അമ്മയുടെ ഉൺമയുമേകി
പേരും പെരുമയുമേകി
കുടുംബവും, കുലമഹിമയുമേകി.
അമ്മയുടെ ഉൺമയുമേകി
പേരും പെരുമയുമേകി
കുടുംബവും, കുലമഹിമയുമേകി.
ശ്വാസം വലിക്കാൻ ബുദ്ധിമുട്ടിയ നിമിഷം
നിരാശനായി തലയാട്ടിയ നേരം
കരങ്ങളിലെ പിടുത്തം ഒന്നു മുറുകി
അയഞ്ഞു നിശ്ചലമായനേരം
എന്റെയച്ഛാ....
നിരാശനായി തലയാട്ടിയ നേരം
കരങ്ങളിലെ പിടുത്തം ഒന്നു മുറുകി
അയഞ്ഞു നിശ്ചലമായനേരം
എന്റെയച്ഛാ....
അരളിപ്പൂക്കൾ പോലെ
കണ്ണീർത്തുള്ളികൾ
ശവക്കല്ലറയിലേക്ക്അവളിൽ നിന്ന്
പൊഴിഞ്ഞു വീണു കൊണ്ടിരുന്നു.
കണ്ണീർത്തുള്ളികൾ
ശവക്കല്ലറയിലേക്ക്അവളിൽ നിന്ന്
പൊഴിഞ്ഞു വീണു കൊണ്ടിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ