ചില നേരങ്ങളിൽ
കവിതയെഴുതുവാൻ
എഴുന്നേറ്റു ചെന്ന്
എഴുത്തുമുറിയിലിരുന്നാൽ
ശൂന്യതയെ മുഖാമുഖം നോക്കി
യിരിക്കാമെന്നല്ലാതെ
കവിത വരില്ല.
കവിതയെഴുതുവാൻ
എഴുന്നേറ്റു ചെന്ന്
എഴുത്തുമുറിയിലിരുന്നാൽ
ശൂന്യതയെ മുഖാമുഖം നോക്കി
യിരിക്കാമെന്നല്ലാതെ
കവിത വരില്ല.
എന്നാൽ ,ചില നേരങ്ങളിൽ
തിരക്കിട്ട് ഓഫീസിലേക്കിറങ്ങുമ്പോൾ
ബാത്ത് റൂമിൽ കയറുമ്പോൾ
കുളിച്ചു കൊണ്ടിരിക്കുമ്പോൾ
പൊട്ടിവീണതുപോലെ
മുന്നിൽ വന്ന് തുറിച്ചു നോക്കും
അപ്പോൾ വരയ്ക്കണം ജീവിതത്തെ
അല്ലേൽ, നിമിഷം കൊണ്ട് തിരിച്ചു -
പോകും കവിത .
തിരക്കിട്ട് ഓഫീസിലേക്കിറങ്ങുമ്പോൾ
ബാത്ത് റൂമിൽ കയറുമ്പോൾ
കുളിച്ചു കൊണ്ടിരിക്കുമ്പോൾ
പൊട്ടിവീണതുപോലെ
മുന്നിൽ വന്ന് തുറിച്ചു നോക്കും
അപ്പോൾ വരയ്ക്കണം ജീവിതത്തെ
അല്ലേൽ, നിമിഷം കൊണ്ട് തിരിച്ചു -
പോകും കവിത .
മറ്റു ചിലപ്പോൾ
മരണവീട്ടിൽ വെച്ച്
ബസ്സിൽ വെച്ച്
മേലധികാരിയുടെ മുന്നിൽ വെച്ച്
പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് പേടിപ്പിക്കും.
മരണവീട്ടിൽ വെച്ച്
ബസ്സിൽ വെച്ച്
മേലധികാരിയുടെ മുന്നിൽ വെച്ച്
പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് പേടിപ്പിക്കും.
പിന്നേയുമുണ്ട്
ചായക്കടയിൽ വെച്ച്
പഞ്ചസാരയും പാലും ചേർത്ത്
കടുപ്പത്തിലൊന്ന് നുണഞ്ഞിരിക്കു-
ന്നപോലെ
മനസ്സിൽ പാകപ്പെടുത്താവുന്നവ
സായാഹ്നസവാരിയിൽ
സമയോചിതമായി
ചേർത്തു നിർത്താവുന്നവ.
ചായക്കടയിൽ വെച്ച്
പഞ്ചസാരയും പാലും ചേർത്ത്
കടുപ്പത്തിലൊന്ന് നുണഞ്ഞിരിക്കു-
ന്നപോലെ
മനസ്സിൽ പാകപ്പെടുത്താവുന്നവ
സായാഹ്നസവാരിയിൽ
സമയോചിതമായി
ചേർത്തു നിർത്താവുന്നവ.
ചിലപ്പോഴുണ്ട്
പ്രതീക്ഷിക്കാതെ
ഇടിമിന്നൽപോലെ പൊട്ടിച്ചിരിച്ചു -
കൊണ്ട്
ഒറ്റനിമിഷംകൊണ്ട് മറഞ്ഞു പോകുന്നവ
എത്രയാലോചിച്ചാലും ഓർത്തെടുക്കാൻ -
കഴിയാത്തത്
അവയാണ് യഥാർത്ഥകവിത.
പ്രതീക്ഷിക്കാതെ
ഇടിമിന്നൽപോലെ പൊട്ടിച്ചിരിച്ചു -
കൊണ്ട്
ഒറ്റനിമിഷംകൊണ്ട് മറഞ്ഞു പോകുന്നവ
എത്രയാലോചിച്ചാലും ഓർത്തെടുക്കാൻ -
കഴിയാത്തത്
അവയാണ് യഥാർത്ഥകവിത.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ