പുസ്തകങ്ങളുടെ പൂന്തോട്ടത്തിൽ
സുഗന്ധങ്ങളെ രുചിച്ച്
അക്ഷരങ്ങളെ കൊറിച്ചിരിക്കണം
ഭാഷയുടെ വേഷങ്ങളെ
എനക്ക് എൻ്റെ മാത്രം ജിജ്ഞാസ
യോടെ
നോക്കിയിരിക്കണം
കവിത പൂത്തചില്ലയിൽ കൂടുകൂട്ടിയ
കിളികളുടെ കളകൂജനങ്ങൾ കേട്ട്
നക്ഷത്രങ്ങളെ തൊട്ടു നോക്കണം
ചിതറിയ ചില്ലക്ഷരങ്ങളെ വാരിക്കൂട്ടി
ആവശ്യത്തിന് വെള്ളമൊഴിച്ച്
പാകത്തിന് കുഴച്ച് വാക്കിൻ്റെ ഇഷ്ടിക
പണിയണം
മൗനത്തിൻ്റെ പെട്ടകത്തിൽ
വാക്കുകളെ പടുത്ത്
വാചാലതയുടെ വാതായനങ്ങളിലൂടെ
ഭാഷയുടെ പക്ഷികളെ പറത്തി വിടണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ