പുലർകാലത്ത്
പുളിമരത്തിൽ വന്നിരുന്ന്
വിളിച്ചുണർത്തും
മുറ്റത്തെ ചീത്തകളെല്ലാം
വൃത്തിയാക്കും
വിരുന്നുകാരെ
വാഴകൈയിലിരുന്ന്
വിളിച്ചു പറയും
ഇതൊക്കെയാണെങ്കിലും
കാക്കകളെ
നമുക്കിഷ്ടമേയല്ല
കറുപ്പിനേഴഴകെന്ന്
മേനിപറഞ്ഞു നടക്കും
കാക്ക കുളിച്ചാൽ
കൊക്കാകുമോയെന്ന്
പരിഹസിക്കും
നോക്കൂ ,
കാക്കയുടെ ആ ഇരിപ്പും ,
നടപ്പും
ഓട്ടക്കണ്ണിട്ട നോട്ടവും.
ശരീരത്തിലും, കണ്ണിലും
ഇത്രയേറെ കവിത ഒളിപ്പിച്ച
ഒരു പക്ഷി വേറെയില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ