മഴ തോർന്നാലും
മരമായ് പെയ്യും
അടച്ചുറപ്പില്ലാത്ത
അടുക്കളച്ചരിവിൽ
കനിവിൻ്റെ കനലായി
കാത്തിരിപ്പുണ്ടാകും
പിടയുന്ന വാക്കിനാൽ
പൊടിയുന്ന വിയർപ്പിനാൽ
മുറിവായിൽ പോലും
തളിർപ്പച്ച കിളിർപ്പിക്കും
അകക്കൊള്ളി കത്തിച്ച്
അപ്പങ്ങൾ ചുട്ടുതരും
നിലവിളികൾ ഒളിപ്പിച്ച്
നിറപുഞ്ചിരി വിളമ്പിത്തരും
നിലയില്ലാ കയത്തിൻ്റെ
വെളുമ്പത്താണെങ്കിലും
നിഴലെന്നു സമാധാനിപ്പിച്ച്
പടവേറ്റി ഉയർത്തിടും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ