മരവേരിലിരുന്ന്
മുറി ബീഡി വലിക്കുന്നു
ക്ഷാരം കുടിച്ച് ക്ഷീണം മാറ്റി
വെയിൽച്ചീളു കൊറിക്കുന്നു.
ആകാശ അപ്പച്ചട്ടിയിൽ
വേവുന്ന സൂര്യനെ നോക്കി
കൈ മടക്കിലെ കടലാസെടുത്ത് -
കവിത കുറിക്കുന്നു.
ചിന്തയിൽ നിന്നൊരു ചുമ -
ചിതറി വീണു
കുതിച്ചു വന്നൊരു കിതപ്പ് -
തെറിച്ചു നിന്നു.
ചിരിച്ചു നിൽക്കും ചുണ്ടൊരു -
ബീഡി തിരയുന്നു
ഒരു പെഗ്ഗ് ക്ഷാരത്തിനായ്
തൊണ്ട വരളുന്നു
കൈമടക്കിലെ കവിതതന്ന്
കടം വീട്ടുന്നു
ധ്യാനനിരതനായ്
കവിതയുടെ ബുദ്ധൻ
വേടിൻ്റെ മടിയിൽ, തല ചായ്ച്ചു -
കിടന്നു
കവിതയുടെ കുറുകൽ
കണ്oത്തിൽ നിന്നുമുയർന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ