തീവണ്ടിയുടെ ചൂളംവിളി കേട്ടാണ്
എന്നത്തേയുംപോലെ അന്നും ഉണർന്നത്
പുലരിവെളിച്ചം ഇറ്റി നിൽക്കുന്ന നേരത്തും
ചുട്ടുപൊള്ളുന്നു പ്രകൃതി
കനത്ത മഴയ്ക്ക് സാധ്യതയെന്ന
കറുത്ത അക്ഷരം പത്രത്തിൽ
പൊറുത്തു കൂടാത്ത വാക്ക് മാത്രം
പെരുത്തു നാളായി കേൾക്കുന്നു
പൊരുത്തപ്പെട്ടുപോയ് പത്രത്താളിലെ -
ചോരമണവും പാഴ് വാക്കും
ഉള്ളിലുരുണ്ടു കേറുംവാക്കിൻ ഇണ്ടലി-
നെ അകറ്റി !
കണ്ടതൊക്കെ കനവുകളെന്ന് മനസ്സി-
നോടു ചൊല്ലി !
നഗ്നയായുറങ്ങും ,പുലരി ധ്യാനബുദ്ധൻ
ചൂട് കട്ടൻ ചായ ഊതി കുടിച്ചു കൊണ്ടി
രിക്കെ
നഗ്നയാം പുലരിയെ ഒന്നു കാണാൻ
മോഹം !
കണ്ടു ഞാൻ, വാതിൽപ്പാളി തുറന്നു മെല്ലെ
നോക്കവേ
ഉരുണ്ടു പിരണ്ടെഴുന്നേറ്റു വന്നു നിൽക്കും -
കവിതയെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ