കള്ളുഷാപ്പിനരികിലെ
കല്ലുങ്കിലിരുന്ന്
അന്തിപത്രത്തിലെ
അക്ഷരങ്ങളെ കൊറിക്കു -
ന്നുണ്ടൊരാൾ
വേച്ചു വേച്ചു പോകുന്ന
വാക്കുകളെ
ഛർദ്ദിക്കുന്നുണ്ട്
അവൻ കവിതയുടെ
കാവൽക്കാരൻ
മുഷിഞ്ഞ ജീവിതത്തെ
കവിതയിലേക്ക് കയറ്റി -
വിട്ടവൻ
കവിതയുടെകുഞ്ഞാടിനെ
തിരഞ്ഞു പോയ
യേശുവാണവൻ
അക്ഷരങ്ങളുടെ കാട്ടിൽ
വാക്കുകളെ ചേർത്ത് വച്ച്
കവിതക്കുഞ്ഞാടുമായി അവൻ
തിരിച്ചു വരും
പകൽ വെയിൽ തീയിൽ പൊള്ളിയും
രാവിൽ മഞ്ഞിൻ പൊള്ളലിൽ
വെന്തും
ജന്മം തീർക്കുകയാണവൻ
നിങ്ങൾക്ക്
നാളേക്ക്
കവിതയുടെ പൊള്ളും രുചി
നൽകാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ