'
കാവ്യതാളങ്ങളാൽജീവിത കൊടിപ്പടം നീർത്തിയോനെ
മഞ്ഞലയായ് ഹൃദന്തത്തിൽ
കുളിരു പകർന്നു തന്നോനെ
ചന്ദ്രനു സമം മൃദുസ്വരവും
നാട്ടുപച്ചതൻ സ്നേഹവാത്സല്യവും
പ്രണയ കുസൃതിതൻ കലാപ കവിത
യും
അമ്മതൻ താരാട്ടുപാട്ടായി പെയ്-
തോനെ
സ്നേഹവും ശാന്തിയും ചേർത്തൊ-
രു കുറി:
അഖിലാണ്ഡമണ്ഡല ശില്പിയാലണി-
യിച്ചൊരുക്കിക്കൊളുത്തിവെച്ച
ആനന്ദ ദീപമാണു നീ.
ചൊല്ലിടാം പാതിരാ പുള്ളുകളെ
നക്ഷത്രങ്ങളെ ,
''ഒന്നിനി ശ്രുതി താഴ്ത്തി പാടുക
പൂങ്കുയിലെ,
ഒന്നിനി തിരിതാഴ്ത്തു ശാരദനിലാവേ
എന്നോമലുറക്കമായ് ഉണർത്തരുതേ
ഈ കണ്ണിലേക്കിനാവുകൾ കെടുത്ത -
രുതേ "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ