കവിതയുടെ കല്ലുവാതിൽക്കൽ
ഒന്നു പോകണം
കരഞ്ഞു വീർത്ത മുഖങ്ങളെ,
കളഞ്ഞു പോയ കാലങ്ങളെ,
ചിരിച്ചാർത്ത ചരിത്രങ്ങളെ -
കാണണം.
ഉറയൂരിയ വർഷങ്ങൾ
ഉള്ളിലുള്ള ചിഹ്നങ്ങൾ
ചവച്ചരച്ചു വായിച്ചു വിഴുങ്ങിയ -
കവിതകൾ
സ്വപ്നങ്ങളല്ലെന്ന് അറിയണം.
ഇരമ്പിയാർന്ന ജീവിതത്തിൻ്റെ ,-
യിരുമ്പുപാലത്തിൽ
ചാരി നിൽക്കണമൊന്നീ സായാ-
ഹ്നത്തിൽ
കരയിൽ പിടിച്ചിട്ട കവിതയുടെ
പിടച്ചിലൊന്നറിയണം.
കവിതയിലേക്കുള്ള വഴിയാ-
ണെനിക്ക് കഴിഞ്ഞ കാലം.
കടലിൻ്റെ വന്യതയും,
കാടിൻ്റെ തിരയടിയും.
കവിതയുടെ തുറസ്സിലേക്ക്
എനിക്കൊന്നു പോകണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ