പറങ്കിമാവിൻ കാടുകളുമുള്ള
തെക്കേക്കരി
അവിടെ ഞങ്ങൾ അട്ടാച്ചൊട്ട
കളിക്കുന്നു
കണ്ണാരം പൊത്തിയും,
കള്ളനും പോലീസും.
കാൽകളിലില്ല ചെരിപ്പുകൾ
മറച്ചിട്ടില്ല ദേഹം
പട്ടപൊട്ടിയ ട്രൗസർ മാത്രം
പച്ചക്കാടുകൾക്കുള്ളിലേക്ക് -
നടന്ന് നടന്ന്
പെരുവഴി രൂപപ്പെടുന്നു
നീലാകാശക്കീഴെ പറങ്കിമാവിൻ
കൊമ്പിൽ
കാലത്തിൻ്റെ കളിത്തൊട്ടിലിലി -
രുന്ന്
കഥകൾ പറയുന്നു
അങ്ങനെ;
ഒരു വേനൽക്കാല അവധിയി-
ലാണവർ
എന്നെ കൊമ്പിൻ്റെ തുഞ്ചത്തി -
ലിരുത്തി
നടന്നു മറഞ്ഞത്
ഇന്ന്,
അന്നുനഷ്ടപ്പെട്ടു പോയ
എന്നെത്തിരഞ്ഞ് ഞാൻ പോ-
കുന്നു
പച്ചക്കാടു തിരഞ്ഞ്, മരം തിരഞ്ഞ്
മറവിയുടെ മറക്കാത്ത ഓരം ചേർന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ