വരഞ്ഞിട്ടവ,യൊക്കെയും
ജീവിത കഥകളല്ലോ
നാളികേരത്തിൻ്റെ നാട്ടിൻ -
സുഗന്ധങ്ങൾ, നീ
നുകർന്നു പകർന്നതും
മണ്ണിൻ്റെ മാധുര്യമല്ലോ
"നാലുകെട്ടിൻ്റെ " പടി തുറ-
ന്നീടവേ
കണ്ടു പ്രപഞ്ചത്തെയാകെ
ഭീമൻ്റെ ഹൃദയത്തിൽ പ്രണയ
മഞ്ഞണിഞ്ഞുള്ള കണ്ടു
"രണ്ടാമൂഴവും "- നാം
തിരശ്ശീലയിൽ നിറഞ്ഞാടിയാവാ-
ക്കുകൾ
നോവിൻ്റെ കണ്ണുനീർത്തുള്ളികൾ
മിഴിയിലെസ്വപ്നങ്ങൾ വാരി മുളപ്പി -
ച്ചതൊക്കെയും മലയാള മണ്ണിൽ
മലയാള മണ്ണിൻ്റെ നെറുകയിൽ
നേരിൻ്റെ
കഥകൾ ചമച്ചു പടുത്തു നീ
കഥയുടെ സായൂജ്യം എന്നു തീർ-
ന്നീടിലും
നിറദീപ പൊരുളായ്
നിറഞ്ഞിടും നീ
നീ തന്നെ അക്ഷരം
നീ തന്നെ അക്ഷതം
ഈ ക്ഷിതിയിലെന്നുമേ,യാർക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ