കാലമേ, കൂലംകുത്തിയൊഴുകുന്ന
നദി പോലെ
ഈയൗവനമെനിക്കെന്തിനു നൽകി കൊതിപൂണ്ട നായ്ക്കളെപ്പോലെ
ആർത്തിയോടെ നോക്കുന്നുണ്ടവറ്റകൾ
ഉരിഞ്ഞെറിയുവാൻ തോന്നുന്നു
ഉരസി ജങ്ങളെ
നിലാവിൽ വിരിയുന്ന നിശാഗന്ധിയായാൽ മതിയായിരുന്നു
മാന്യതയുടെ മൂടുപടമണിഞ്ഞവർ
ധാന്യമണികൾ കൊത്തിപ്പെറുക്കുന്ന കുരുവിയെപ്പോലെ
കൊത്തിക്കൊറിക്കയാണ്
ദേഹ കാന്തിയെ, കലാത്മക വടിവുകളെ
സംയമനത്തിന്റെ തീരങ്ങളെ തട്ടി തകർക്കുമെന്ന്
ഭയപ്പെടുന്ന നിമിഷങ്ങൾ!
കാലമേ, യെന്തിനെനിക്കു നീ
ലോലമായ മനസ്സും, നേർത്ത കരങ്ങളും, തുടുത്ത കവിളുകളും തന്നു
വർണ്ണനൂലുകൾ കൊണ്ടു പോലും
മനസ്സും, ശരീരവും കെട്ടപ്പെടാൻ പാകത്തിലൊരുക്കി
കാലമേ, എന്തിനു വേണ്ടിയായിരുന്നു ഇങ്ങനെയൊരു സൃഷ്ട്ടി
കരയിൽ കിടന്നു പിടയുന്ന മത്സ്യത്തെപ്പോലെ
എന്നും പി sയാൻ മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ