പനിയുടെ പീത പാതാളത്തിൽ
ജ്വര ജലം തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു
ക്ലാവു പിടിച്ച പേരോർമ്മകൾ
മനസ്സിന്റെ ഗഹ്വരത്തിൽ
ഇരമ്പി മ റ ഞ്ഞു
ഭയത്തിന്റെ മദപ്പാട് നിലവിളിയായെത്തുന്നു
നിലവിളിയെനക്കിക്കൊണ്ട് പോകാൻ
വണ്ടി ച്ച ക്രമുരുളുന്നു
ഉപ്പ് കലർന്ന തെളിനീര്
മേലാകെ പടർന്നു
പനിക്കോളിന്റെസ്വപ്നത്തിൽ
മഞ്ഞ വെണ്ണയുടെ പാടപോലെ തെന്നി വീണ സൂര്യപ്രകാശം.
ഒരു നീല പാത്രത്തിൽ നിറയേ കടൽ ച്ചെടി
യെങ്ങും കടൽ ഗന്ധം നിറഞ്ഞു നിന്നു
തട്ടി മറിഞ്ഞ നീല പാത്രത്തിൽ നിന്ന്
കടൽ കരകവിഞ്ഞു
ഞെട്ടിയുണർന്ന് മുങ്ങി പൊങ്ങുമ്പോൾ
പനി ചുരമിറങ്ങി തുടങ്ങിയിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ