മഴ പുഴയോട് പറഞ്ഞു:
അമ്മ വിളിക്കുന്നു
പുഴ പഴയൊരാ കല്ലിടുക്കിലൂടെ
ഊർന്നിറങ്ങി
മെലിഞ്ഞ ചാലുകളിലൂടെ
തൊട്ടിലിലെന്നോണം ആടിയാടി
കിളിപ്പാട്ടിനൊപ്പം കാട്ടുപഴങ്ങൾ
നുണഞ്ഞ്
മരങ്ങളിൽ മഴ നനവിൻ നൃത്തങ്ങൾ കണ്ട്
കുന്നിലെ കുളിരുകളിൽ പിച്ചവെച്ച് വളർന്ന്
ആകാശക്കോണിലെ നക്ഷത്രത്തിന്റെ,
നിലാവിന്റെ നാണത്തെ നീല
കണ്ണാടി കാട്ടി ചിരിപ്പിച്ച്
പ്രണയ തീ വ്രതയും, വിരഹദുഃഖവും
വിതുമ്പലും കണ്ട്
യൗവനയുക്തയായി ഇടനിലങ്ങ
ളിൽനിറഞ്ഞൊഴു കി
സ്നേഹത്തിന്റെ തെളിനീര്
കൈവഴികളായൊഴുക്കി
കണ്ടതും കേട്ടതുമെല്ലാം
അമ്മക്കടലിനോട് പറയുവാനായി
ഹൃദയത്തിൽ സൂക്ഷിച്ച് വെച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ