കുന്നുമ്പുറത്തെ പള്ളി മണിയൊച്ച
കാതിൽ വന്ന ലയ്ക്കുന്നു
പത്തടിച്ചപ്പോഴേക്കും പള്ളിപ്പറമ്പി
ലെത്തിക്കഴിഞ്ഞു
മോഹങ്ങളുടെ വെള്ള കൊക്കുകൾ
കരിഞ്ഞ കൊള്ളിൽ നിന്ന് ഇരതേടി
പോവുകയും
നിരാശയുടെ പടുകുഴിയിൽ
തിരിച്ചെത്തുകയും ചെയ്തു
ചാരജ മുക്കാളം കൊണ്ട് മോഹ
ങ്ങളെ, വർണ്ണങ്ങളെ മൂടിവെയ്ക്കേ
ണ്ടി വന്നു
ജീവിതത്തിന്റെ കാലദൈർഘ്യം
തെരുവ് തിണ്ണയിലൂടെ നടന്നു തീർത്തു
പള്ളിപ്പറമ്പിലെ നിഴലുകൾ
രൂപം പ്രാപിച്ച് സൗഹൃദം ഭാവിക്കുന്നു
വന്നവരെല്ലാം കടമ നിറവേറ്റി പോ
യിക്കഴിഞ്ഞു
മനസ്സിൽ കൂട് നഷ്ട്ടപ്പെട്ട കടന്നൽ
പോലെ
എന്തോ പാറി നടക്കുന്നു
ഇനി ഇറങ്ങി നടക്കാം
അടക്കം ചെയ്യപ്പെട്ടവരുടെ അകമ്പ
ടിയോടെ
പണക്കാരനെന്നോ പാവപ്പെട്ടവ
നെന്നോ യില്ലാതെ
മുഷിഞ്ഞ മുഖങ്ങൾ കാണാതെ
പുലരുവോളം സെമിത്തേരിയിലെ
ഓരോ മുക്കിലും മൂലയിലും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ