എത്ര കാലങ്ങൾ മറഞ്ഞെന്നാലും
ഓർമ്മയിലെന്നും സഖാവ് മാത്രം
സ്നേഹിതാ നീയഗ്നിയായിരുന്നു
ചൂടും വെളിച്ചവുമായിരുന്നു
പൂക്കളെ സ്നേഹിച്ച കൂട്ടുകാരാ
പുൽക്കൊടിയും നിന്റെ കൂട്ടുകാരൻ
സ്നേഹത്തിരയായ് തിളച്ചു നിന്നു
നീ ,ചെന്തീപടരുന്ന പന്തമായും പാവങ്ങൾക്കായി പടപൊരുതി
പട്ടിണിക്കാരോട് കൂട്ടുമായി
മണ്ണിനെ യൊറ്റിക്കൊടുക്കുവോർക്ക്
കണ്ണിൽ കരടായി ശത്രുവായി
തീയുണ്ട മാറിൽ തറഞ്ഞിടുമ്പോൾ
ഇ ൻ ക്വിലാ ബെന്നല്ലെ നീ വിളിച്ചു
ഈസ്മാരകത്തിൽ
ചുമരിൽകാണും
നാമാക്ഷരത്തിനു താഴെയായി
ചോരയിൽ കുതിർന്നു കിടന്ന മുഖം
തീർച്ചയായും അത് നിന്റെയാണ്
ഇല്ല മറക്കില്ലയെന്നുമെന്നും
ഓർമ്മയിലെന്നും സഖാവ് മാത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ