തിരക്ക് പൂരമാഘോഷിക്കുന്ന നഗരം
കിഴക്കനാകാശത്തെ ചുവന്ന ക്യാൻ
വാ സിൽ
കറുപ്പ് കലർന്ന ചായം കോറിയിട്ടി
രിക്കുന്നു
ദൂരെ കണ്ണീരിൽ കുതിർന്ന കവിത
പോലെ
ചെറ്റപ്പുരകൾ നഗരപ്രാന്തത്തിൽ.
അറ്റം കൂർത്ത കാറ്റാടി മരങ്ങൾ
അറ്റം കാണാത്തതിർത്തിയോളം
നിരനിരയായി കാണാം
ചക്രവാളങ്ങൾ തുളച്ചു പോകന്ന തരിശുഭൂമിയിൽ ആദ്യമുണർന്നത്
സൂര്യനെന്ന തീഗോളം
ഇപ്പോൾ നാട്ടിൻ പുറമെ ങ്ങിനെ
യി രിക്കും?!
പറിച്ചുനടാൻ പാകത്തിൽ പട്ടിന്റെ
ഞാറ്റടികൾ
നവവധുവിനെപ്പോലെ ഉഴുതു നിരത്തിയിട്ടഉന്മത്ത വയലുകൾ
പച്ചയും മഞ്ഞയും കയിലിമുണ്ടു
ടുത്തതുപോലെ
പരന്നു കിടക്കുന്ന പറമ്പുകൾ
മുഷിഞ്ഞ് പഴകിയ ചരിത്രാഖ്യായി
ക പോലെ
മാനത്ത് പാറി കളിക്കുന്നു ഒരു കീറ്
മേഘം.
എപ്പോഴാണ് വെയിൽ കളവ് പോയത്?!
പകലിന്റെ പള്ളയിൽ മിന്നൽ കുത്തിയിറങ്ങി
മേഘസന്ദേശവുമായി മഴ പെയ്തി
റ ങ്ങി
നഗരം ഒരു വെള്ളക്കെട്ടായി
നാശനഷ്ട്ടങ്ങളുടെദുരിതക്കയമായി
ഇപ്പോൾ നാട്ടിൻ പുറമെ ങ്ങിനെ
യിരിക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ