പ്രണയിച്ചവൻ പാതിയിലുപേ
ക്ഷിച്ചെന്ന്.
അവൾ പറഞ്ഞു:
ഞാൻ കൂട്ടം തെറ്റിയ കിളി
കോറിയിട്ടിരുന്നു കുഞ്ഞു ചിറകി
നാൽ
കുറേ സ്വപ്നങ്ങളെ
ചേറിയിട്ട വന്നലയായ്
പറന്നു പോയില്ലെയെല്ലാം.
വിളഞ്ഞ നെൽപ്പാടംപോലെ അവ
ളുടെ മഞ്ഞ വസ്ത്രങ്ങളുടെയിളകി
യാടൽ എന്റെ മുന്നിൽ.
പ്രണയം കിളിയോ, വേടനോ?
ഒരു പിടിയുമില്ല!
ഒരു പന്ഥാവിനായ് ഉഴറുന്ന മിഴി
യിൽ
തുളുമ്പി നിൽക്കുന്നു ഒരു കടൽ
അവളെന്ന കിളി അതിൽ പതിക്കുമോ?
കരയിലണയുമോ?.
പ്രണയമെന്ന പദം എന്നോ മറന്നു
പോയവൻ ഞാൻ
ചത്ത പക്ഷിയുടെ പക്ഷമാണെന്റെ
പ്രണയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ