പത്തായം വയറൊഴിഞ്ഞു
പട്ടിണിയുടെ,യെട്ടുകാലികൾ
വല നെയ്തു
ചക്കേം,മാങ്ങേംചൂര്കെട്ടുപോയ്
പൊട്ടിയ ചട്ടിയിൽ വറുതി പെറ്റു
കിടന്നു
പൊറുതിമുട്ടിയ ചക്കിയും
മുക്കണ്ണനോട് മിണ്ടാതെയെങ്ങോ
മറഞ്ഞു
ഞെട്ടിയെഴുന്നേൽക്കാൻ ഒട്ടൊന്നു
പറക്കാൻ
മുട്ടൻകാളയെവിടെ,കലപ്പയെവിടെ
വിത്തെവിടെ, കൈക്കോട്ടെ വിടെ
കത്തുംവെയി ലത്ത് വിയർത്തു കുളിക്കാൻ
കർഷകരെവിടെ
വയലെവിടെ, മനസ്സെ വിടെ.
വിതച്ചു കൊയ്യുന്നുണ്ട് നാം വികാ
ര ങ്ങളെ
മൊബൈൽ ഫോണിൽ, കമ്പ്യൂട്ടറുക
ളിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ