സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം
സ്വാതന്ത്ര്യത്തിന്റെ ദീപവുമേന്തി
ഒരു യോഗി അറബിക്കടലിലേക്ക്.
നാണം കുണുങ്ങുന്ന കന്യകയെ
പ്പോലായിരുന്നു
ഒരിക്കലായുവാവ്
ഇന്ന് കരകവിഞ്ഞൊഴുകുന്ന നദി
പോലെ
അത്യുജ്ജ്വലമായ പോരാളി
ഒരു രാജ്യത്തിന്റെ കണ്ണിൽ
വസന്തത്തിന്റെ സമാഗമം
ഒരു രാജ്യം മുഴുവൻ യൗവനം
മൊട്ടിടുന്നു
തകർന്ന ആശകളുടെ കൂമ്പാരമാണ്
ജീവിതമെന്നു കരുതിയവരിൽ
കോടാനുകോടി പ്രതീക്ഷകളുണ
രുന്നു
അമർത്തപ്പെട്ട അഭിലാഷങ്ങളുടെ
ഒരു പൊട്ടിത്തെറിയായിരുന്നു
സ്വാതന്ത്ര്യം
സ്വപ്നങ്ങൾ നിറഞ്ഞ കണ്ണുകൾ
ഉറ്റുനോക്കിയ ഒര,ർദ്ധരാത്രി
ഇവിടെ ആർക്കാണ് സ്വാതന്ത്ര്യം
ലഭിച്ചത് ?!
മഹാത്മാവിന്റെ,യിടനെഞ്ചിലേ
ക്ക്
സ്വതന്ത്രമായി നിറയൊഴിച്ചിരി
ക്കുന്നു.
ആഘോഷിക്കയാണിന്ന്
കൂട്ടക്കുരുതിയുടെ, യാഘോഷം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ