നിലാവിന്റെ നീല പുതപ്പിനുള്ളിൽ
ലോകം സുഷുപ്തിയിലാണ്ടിരിക്കു
മ്പോൾ
മേഘങ്ങളൊഴിഞ്ഞ നീലാകാശത്തി
ലേക്ക്
നയനങ്ങളെറിഞ്ഞ് ഞാൻ മലർന്ന്
കിടക്കുന്നു
മഞ്ഞു പുതച്ച മലനിരകളുംനീലത
ടാകങ്ങളും
മറഞ്ഞ മനസ്സിൽ
ഒരു മഹാസമുദ്രംആർത്തലയ് ക്കുന്നു
അല്ലയോ നക്ഷത്രങ്ങളേ,മേഘങ്ങളേ
സത്യമെന്തെന്ന് ഞാനറിയുന്നു
ചിതയുടെ അവസാനത്തെകനൽ
വെളിച്ചവും
അണഞ്ഞുപോയെങ്കിലും
പ്രീയപ്പെട്ടവരെ,ഇത്അവസാനത്തെ
ദുഃഖവും, കണ്ണീരുമായിരിക്കില്ല
ഉറ്റവരുടെ ചിതകളിനിയും ഒരു
ക്കേണ്ടി വരും
വിലാപങ്ങൾ ഉയർത്തേണ്ടിവരും.
യാഥാർത്ഥ്യത്തിന്റെ ഒരു ദീപനാ
ളമുള്ളിൽ
മുനിഞ്ഞു കത്തുന്നു
ഒരു വടക്കൻ കാറ്റ് കവിളിൽ തലോ
ടുന്നു
സിരകളെ ഉണർത്തുന്നു
ചക്രവാളത്തെ തൊട്ടുരുമ്മി സൂര്യ ൻ
ആകാശച്ചെരിവിൽ
ഉജ്വല പ്രഭ ചൊരിയുന്നു
മനസ്സിലെ മൂടൽമഞ്ഞും, ഹിമപർ
വ്വതങ്ങളും
തിരിച്ചറിവിന്റെ, യിളം കാറ്റിൽ
പിൻമാറുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ