അവൾ പുഴയായ്
അവളുടെ വഴിയേ, യൊഴുകി
ഇന്നലെ നദിക്കരയിലെ ചുടുകാ
ട്ടിൽ
അവൻ വെന്ത് വെണ്ണീറായി.
വേപ്പുമരത്തിൽ ഒരു കാക്ക
വേവലാതിയോടെ കരഞ്ഞുകൊ
ണ്ടിരുന്നു
അവളുടെ കാമംതുടിക്കുന്ന, യുടൽ
ലാസ്യാത്മകമായി നിവർന്നു
പാമ്പായ് പത്തി വിടർത്തി
കരഞ്ഞാർത്തലച്ച്
കല്ലുകളിൽ തലതല്ലി
കരകവിഞ്ഞു.
നീരണിഞ്ഞ ചാരം ശവമായ്
അവന്റെ ശവം കാമാർത്തനായ്
അവളെ തൊട്ടു
സൃഷ്ട്ടിയുടെ നോവുമായ്
പടമുരിഞ്ഞ ഒരു സർപ്പം
മൺപുറ്റിനുള്ളിൽ അഭയം
തേടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ