കടലിനെ ആരറിയുന്നു.
ആണുങ്ങൾ അനന്തമായ യാത്ര
യിൽ
ഒരു യാനപാത്രമായ് അവൾക്കു
മേലലയുന്നു
കടൽച്ചൊരുക്കെന്ന് കുറ്റപ്പെടുത്തു
ന്നു.
അവളിലെ വേദനയുടെ ചുഴികളും
മലരികളും ആരോർക്കുന്നു.
ഏതൊക്കെയോ തെരുവുകളിലൂടെ
നടന്ന്
വെയിലും, മഴയും, പിശറൻ കാറ്റു
മേറ്റ്
പച്ചവിറകുകൾ കത്താതെ, യൂതി -
യൂതി
ദേഷ്യവും,സങ്കടവുംകൊണ്ടവൾക്ക്
ശ്വാസം മുട്ടുന്നു
കടലിനോളംആഴവുംപരപ്പുമുണ്ട്
പെണ്ണിന്
ആണിന്റെ,യേകാന്തയാനത്തിന്,
ആനന്ദത്തിന്
അവൾ കൂടിയേതീരു
പെണ്ണിനെ ആരറിയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ