ഒരുതുമ്പ പിന്നെയും പുഞ്ചിരിച്ചു
ഓർമതൻ പാടവരമ്പിൽ നിന്നും
ഒരു പച്ചതത്തച്ചിറകൊച്ചയെൻ
ഹ്ലാദമാം ഹൃത്തിൻ തുടികൊട്ടലിൽ
ഇനി വരാതെന്തേ മറഞ്ഞു നിൽപ്പൂ
ഓണവിൽപാട്ടുമായ് മാരിവില്ലേ
ഗതകാല പെരുമകൾ പാടിപ്പാടി
പാണനും പാടവരമ്പിലേറി
സുരഭില ചിന്തകൾ വാരിത്തൂവി
ചിറകടിച്ചെത്തുന്നു കുഞ്ഞു കാറ്റും
ശ്രുതി ഭംഗമില്ലാ കവിത പാടി
കിളികൾ കളങ്ങളിൽ കാവലായി
ഒരു പാട് നന്മതൻ ഓർമ്മയുമായ്
വരവായി പൊന്നോണനാളു വീണ്ടും
കുന്നലനാടുകുണുങ്ങിനിന്നു
നവവധു പോലെയണിഞ്ഞു നിന്നു
നിറമെഴും ധന്യ പ്രതീക്ഷയായി
പിന്നെയും പൊന്നോണനാളു വന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ