അന്നൊക്കെ ഞാനെത്തുമ്പോൾ
നിന്റെ മിഴികളിൽ തൊട്ടാവാടി
മുളക്കുമായിരുന്നു
എന്റെ വാക്കുകളെ നീ ഗോതമ്പു
മണികൾ പോലെ കൊറിക്കുമായി
രുന്നു
നീ പ്രണയത്തിന്റെ ഒരു നാരു കൊണ്ട്
നമ്മെയൊന്നിച്ചു കെട്ടി
നിന്റെ ഹൃദയത്തിന്റെ, യാഴങ്ങളിൽ
ഞാൻ മുങ്ങിത്തപ്പി
അപ്പൊഴൊക്കെ കുട്ടിക്കാലത്തെ
നക്ഷത്ര ഭൂപടമായിരുന്നു നിന്റെ
മിഴികളിൽ
അന്നൊരിക്കൽ നീ പറഞ്ഞു
നമ്മുടെ ഹൃദയം ഒരു വൃക്ഷമായി
വെച്ചുപിടിപ്പിക്കണമെന്ന്
പ്രണയത്തിന്റെ പൂക്കളായ് നമുക്ക്
വിരിയണമെന്ന്
പിന്നെയെന്തിനാണ് നീ പ്രണയത്തിന്റെ
കോപ്പ
എന്നിൽ നിന്നും യെടുത്തു മാറ്റിയത്
സ്നേഹത്തിന്റെ മസൃണതയിൽ
ഖരത്വം കലർത്തിയത്
ജീവിതത്തിന്റെ വഴിയിൽ മുമ്പെങ്ങും
ഞാൻ ഇത്രയും ഏകാകിയായിട്ടില്ല.
പഴയ പോലെ വൈകുന്നേരം
എന്റെ പാട്ടുകൾനീകേൾക്കാറുണ്ടോ
കിടപ്പുമുറിയിൽ, അടുക്കളയിൽ, ഇട
നാഴിയിൽ
നിനക്കായ് മാത്രം പാടിയ പാട്ട്.
കഴിഞ്ഞു പോയ സന്ധ്യകളിൽ നിന്റെ
ഹൃദയത്തിന്റെ,യിണ
നിന്നെ കാണാതെ തേടി തളർന്നതും
തേങ്ങിക്കരഞ്ഞതും നീഓർത്തിട്ടുണ്ടോ?
ഞാനിപ്പോൾ ഒരു ശവം
മരിച്ചു കൊണ്ടേ യിരിക്കുന്ന ശവം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ