ആരായിരുന്നു നീ അർദ്ധനഗ്നാംഗിനി
ചെമ്പട്ടുടുത്തു ഭ്രമിപ്പിച്ച സുന്ദരി
പനങ്കുലയൊത്ത മുടിയഴിച്ചിട്ടവൾ
ഏഴിലംപാലയായ് പൂത്തു നിന്നുള്ളവൾ
പാലാഴിത്തിരയായി ചുറ്റിവരിഞ്ഞവൾ
കൃഷ്ണമണികളിൽ തൃഷ്ണ നിറച്ചവൾ
കാളിന്ദിയേപ്പോലെ കാമാർത്തയായവൾ
കളിയനെപ്പോലെ ക്രുദ്ധയായ് നിന്നവൾ
ചുണ്ടിൽ ചിരിയുടെ തെച്ചി വിരിച്ചവൾ
നിറനിലാവായെന്നു മരികത്തണഞ്ഞവൾ
പാതവക്കത്തെന്നും കാത്തു നിന്നുള്ളവൾ
ചുണ്ണാമ്പു ചോദിച്ചുകൂടേ നടന്നവൾ
പല്ലും, നഖവുമാ,യെല്ലും തൊലിയുമായ്
ഉണ്ട് ഞാനിന്നു മീയൊറ്റപ്പനക്കീഴിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ