മരണവീട്ടിൽ
മൗനംതളംകെട്ടി നിൽക്കുമ്പോൾ
മുരിക്ക് മരത്തിലേക്ക് നിങ്ങൾ
നോക്കിയിട്ടുണ്ടോ?!
മൂകമിരിപ്പുണ്ടൊരു ബലികാക്ക.
അതിന്റെ കാകദൃഷ്ട്ടിയും,
ഘ്രാണശക്തിയും നോക്കൂ!
അതൊരു കാക്കയുടേതല്ല
മുജ്ജന്മത്തിലെ,യാരുടേതോപോ
ലെയാണ്
നനഞ്ഞകൈകൊണ്ട് മൂന്നുവട്ടം
മുട്ടിവിളിക്കുമ്പോൾ
എന്റെ മുന്നിൽ കൈകെട്ടിനിൽക്കു
വാൻപോലും ത്രാണിയില്ലാത,
ഞാനുരുട്ടിയഉരുളമാത്രം തിന്നു
വളർന്ന
നിന്നരികിലേക്ക് ഞാൻ വരുന്നത്
നിന്റെ മേന്മകൊണ്ടൊന്നുമല്ല
ഇനിയും നീ അന്ധവിശ്വാസത്തിന്റെ
അതിരുകൾക്കപ്പുറത്തേക്ക് പോകു
മെന്നുള്ളതുകൊണ്ടാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ