ആൽത്തറയും, ചുറ്റുമതിലും
പൊളിഞ്ഞു വീണു
നാലമ്പലം കാടുകയറി കാണാ
മറയത്തായി
പട്ടികളുടേയും ,നരിച്ചീറുകളുടേയും
വിശ്രമകേന്ദ്രമായി
തലയറ്റ വിഗ്രഹം ഉടഞ്ഞു കിടന്നു.
നാട്ടിലെങ്ങും ദാരിദ്ര്യം, തറവാടുകൾ
തകർന്നു പോയി, പട്ടിണിയും, മാറാ
രോഗവും
തല താഴ്തി മാത്രം ആളുകൾ
നടന്നു പോയി.
കണ്ടും, കേട്ടും സഹികെട്ട അയാൾ
അമ്പലനടയിലേക്ക് നടന്നു
നാടിനും, നാട്ടുകാർക്കും ഐശ്വര്യ
മാകേണ്ട ദേവി
ക്രോധം കൊണ്ടയാൾ അലറി
ആദ്യം നാടിന്റേയും, നാട്ടുകാരു
ടേയും
ദുഃഖ നിവൃത്തി വരുത്തൂ
അപ്പോഴുണ്ടാകും അമ്പലവും,
ആൽത്തറയും, ഐശ്വര്യവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ