malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ജനുവരി 21, ഞായറാഴ്‌ച

കവിത




രാത്രി സമയത്താണ്
ഉറങ്ങുവാൻ തുടങ്ങുമ്പോഴാണ്
മാർജാര പാദപതനത്തോടെയാണ്
അവൾ വന്ന് തൊട്ടു വിളിച്ചത് .
വേണ്ടെന്ന് വെച്ചതാണ്
വയ്യെന്ന് പറഞ്ഞതാണ്
എന്നിട്ടും ,അവൾ വന്നെന്നെ
ആലിംഗനം ചെയ്യുന്നു
ചുംബിച്ച് ചുംബിച്ച് ഹൃദയമിടിപ്പ്
കൂട്ടുന്നു.
ഉണർന്ന ഹൃദയത്തിൽ ഊക്കോ
ടെ അവൾ പതിച്ചപ്പോൾ
പിന്നെയൊന്നുമോർത്തില്ല
ഭാര്യ, മക്കൾ, പാതിരാത്രി
എന്റെ പരുക്കൻ വിരലുകൾ
അവളിലൂടിഴഞ്ഞു
പറഞ്ഞതെല്ലാം കേട്ടും കേൾക്കാ
തെയും
അവളിലേക്കാഴ്ന്നു
പിന്നെയെപ്പോഴാണവൾ പോയത്.
ഭാര്യ രാവിലെ വിളിച്ചുണർത്തിതന്ന
കട്ടൻ ചായയ്ക്ക് മുന്നിൽ കൊറിക്കാ
നെന്ന പോലിരിക്കുന്ന കവിതകണ്ട
പ്പോഴാണ് ഓർമ്മ വന്നത്.
കവിത അങ്ങനെയാണ്
എപ്പോഴാണ് വരുന്നതെന്നോ
എപ്പോഴാണ് പോകുന്നതെന്നോ
തിട്ടമുണ്ടാകില്ല.
'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ