തൊട്ടു തൊട്ടു നിന്നപ്പോൾ
അടക്കം പറഞ്ഞപ്പോൾ
ഇക്കിളിയാൽ ഇലയനക്കി
യപ്പോൾ
ചിറകൊതുക്കി മാനം വന്ന്
ചാരുതയാൽചരിഞ്ഞു
നോക്കിയും
പറവകൾ പതുക്കെ വന്ന്
പ്രണയമെന്ന് കളി പറഞ്ഞും
വെയിൽ വന്ന് വെള്ളിവളകൾ
കൈയ്യിലിട്ടു തന്നും
കാറ്റ് വന്ന് കമിഴ്ന്നും, മലർന്നും
കളിച്ചുല്ലസിച്ചും
ഒത്തൊരുമിച്ച് എന്തൊരാനന്ദ
മായിരുന്നു.
പിന്നെയെന്താണിപ്പോൾ
ഒരു മുറുമുറുപ്പ്, അകന്നു
മാറൽ ,പകച്ച നോട്ടം.
ജാതിമരം വന്നതിൽ പിന്നെയാണ്
ജാഗ്രതയേറിയത്
പണമായി, പത്രാസായി,
പുരോഗതിയുടെ അങ്ങേ അറ്റ
ത്തെത്താറായി
മനസ്സിലെ മതിലിന് ഉയരം കൂടി
ഞാനായി, നീയായി,
ജാതിയായി ,ചോദ്യമായി
ഈ മരങ്ങളെല്ലാം എങ്ങോട്ടാണ്
പുറപ്പെട്ട് പോയിട്ടുണ്ടാകുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ