വേനലിൽ വേരറ്റു വീണടിയാത്തൊരു
വാകയായ് വാനോളംപൂത്തുനിന്നീടണം
കണിക്കൊന്നയായി കിലുകിലേചിരിക്കണം
പ്രണയവർണ്ണത്തിൻ വസന്തങ്ങൾ തീർ
ക്കണം
കുരുവിയായ് പാടി, ശലഭമായാടി,
താളമിട്ടാടും തളിർ തൊത്തായ് -
വിരിയണം
വേപഥു ചില്ലകൾ വെട്ടിമാറ്റീടണം
വേനൽ മഴയായ് കുളിർക്കേ പെയ്
തിറങ്ങണം
വാടിയ സ്വപ്നത്തിൽ മഞ്ഞു പെയ്യി
ക്കണം
വാടാർ മല്ലിയായ് പൂവിട്ടുനിൽക്കണം
വേടറ്റു വീഴുവാൻ മാത്രമീ ജീവിതം
എന്നു നിനയ്ക്കാതുണർന്നെഴുന്നേ-
ൽക്കണം
പുത്തൻ പുതുമുളകൾക്കുനേർസാക്ഷി
യായ്
അരുണിമയാർന്നഴകായ്വർത്തിക്കണം
വേരറ്റു വീഴാതെ പൂത്തമരമായി
പ്രതീക്ഷയും, സ്വപ്നവുമായി നിന്നീടണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ