തവളക്കണ്ണൻ കുഴിയിലിരുന്ന്
കലങ്ങിയ പുഴ ഓർമ്മിച്ചു:
നഷ്ട പ്രതാപത്തെക്കുറിച്ചും
കഴിഞ്ഞു പോയ കാമനകളെ
കുറിച്ചും
ഞാനിന്ന് പുഴയേയല്ല
യൗവനത്തിലേ ജരാനരബാധിച്ചു
മുരടിച്ചവൾ
ഞാൻ മദിച്ചുനടന്ന, തുടികൊട്ടി
പാടിയ
പഥങ്ങളെല്ലാം പഴമ്പുരാണ
ങ്ങളായിരിക്കുന്നു
സമ്പത്തെന്നു പറയാൻ
എനിക്കിനിയെന്താണുള്ളത്
നീരുവറ്റി മൊരിഞ്ഞു ചുളിഞ്ഞ
ഈ ശരീരമല്ലാതെ
ചെറുകല്ലുകൾ പോലും എനിക്കി
ന്ന് കൂറ്റൻ പാറകൾ
കയറിയിറങ്ങുവാൻ കഴിയാതെ
കരയിലകപ്പെട്ട മത്സ്യം പോലെ
കുണ്ടുകുഴികളിൽപ്പെട്ട് ശ്വാസം
മുട്ടി പിടയുന്നു
മരിക്കുന്നതിനു മുൻമ്പ് ഒരിക്കൽ
കൂടി ഒഴുകണമെനിക്ക്
എന്റെ സ്വപ്ന വഴികളിലൂടെ.
പാറകളേ, തീരങ്ങളേ നിങ്ങളൂറ്റം
കൊള്ളേണ്ട
എന്നെ തടഞ്ഞു നിർത്തി ആനന്ദം
കണ്ടെത്തുന്ന നിങ്ങളെ
തകർത്തൊഴുകുവാൻ കാലമൊ
ന്നു നിനച്ചാൽ മതി
പിന്നെ,യാർക്കെന്നെ തടുത്തുനിർ
ത്തുവാൻ കഴിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ