കിനാവു കോരിയാണ്
കുളിച്ചതും, കുടിച്ചതും
തുടിക്കും ജീവന്റെ
ഘടമുടഞ്ഞേപോയി.
കണ്ണീരിൽ ഒലിച്ചുപോയി
സ്വപ്നങ്ങളൊക്കെയും
കരിഞ്ഞ ചിറകുകൾ
കിളിർക്കുന്നേയില്ല.
വേനലിന്നാഴത്തിൽ
വേരറ്റേപോയി
ജാതി ചോദിക്കുന്നു
ദാഹനീർത്തുള്ളികൾ.
ദഹിക്കാതൊരു ജീവൻ
മണ്ണിൻ കുഴിയിൽ കിടപ്പൂ
ചിറകുവിരിച്ചൊരു മേഘം
കാണാതപോൽ
പറക്കുന്നു.
കടവിൽ കുടവുമായ്
നിൽക്കും സൂര്യനെ
പിന്നിൽ നിന്നും ഇരുൾ -
തട്ടിയെടുക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ