പേരും, നാളും മറന്നേപോയി
പുലരി തൊട്ട് പാതിരയോളം
അടുപ്പിൽ അരിയായ് തിളച്ച്
അമ്മിയിൽ അരവായരഞ്ഞ്
നനക്കല്ലിൽ അഴുക്കായലിഞ്ഞ്
വറച്ചട്ടിയിൽ കടുകായ് തെറിച്ച്
ചളുങ്ങിയ പാത്രം പോലെ ഒരു
ജീവിതം
പുത്തനാശയുമായി പുറത്തേക്ക്
പോകുന്നവർക്ക്
പടിവാതിൽ തുറന്ന് കൊടുത്ത്
നെഞ്ചിലൊരടുപ്പുകൂട്ടികാത്തിരി
ക്കുന്നു
വരേണ്ടവർ സമയംതെറ്റി താമസി
ച്ചു പോയാൽ
തല പെരുകി തളർന്നിരുന്നു -
പോകുന്നുതറയിൽ
തൊട്ടതിനും, പിടിച്ചതിനും തെറി പറയു
മ്പോൾ
തെറ്റിയൊന്നും പറയാതെ
എല്ലാവിഴുപ്പും ചുമലിലേറ്റി നടക്കുന്നു
നിങ്ങൾക്കൊരു വയ്യായ്ക തോന്നിയാ
ൽമതി
ആ സങ്കടപ്പുഴ ഒഴുകാൻ
എന്നിട്ടും അറിയുന്നില്ലല്ലോ നീ
അവളെ എന്തു പേരിട്ടു വിളിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ