ഭൂപടത്തിലില്ലാത്ത ഒറ്റരാജ്യമാണ്
ഞാൻ.
വേദന തിന്ന് വിശപ്പടക്കാൻ പിറന്ന
വൻ
അതിരുകളിലേക്ക് അടിച്ചമർത്ത
പ്പെട്ട
അരികു ചേർന്നു മാത്രംപോകേണ്ട
വൻ
എത്ര പേർക്കുണ്ട് ഈഒറ്റ രാജ്യത്തെ അറിയുവാൻ താൽപ്പര്യം.
നിറവും, മണവും, ഗുണവുമില്ലാത്ത
വർ എന്ന് നിങ്ങൾ
എന്നാൽ നിന്റെ ഉച്ചിഷ്ട്ടങ്ങളെല്ലാം വൃത്തിയാക്കി
ഉൺമയിലേക്ക് നയിക്കുന്നത്
ഞങ്ങൾ
മഴയായും, നദിയായും ,മഞ്ഞായും
വെയിലായും
ഋതുക്കളായ് നിറഞ്ഞു നിൽക്കുന്നത്
ഞങ്ങൾ
ഞാൻ ഞാനും നീ നീയുമാണ്
തൊടാതെ, കാവുതീണ്ടാതെ
അടിയാളനും, ഉടയോനുമായി
നടവരമ്പിലേറാത്ത കാട്ടിനുള്ളി
ലെ നീണ്ടുപോകുന്ന ഒറ്റയടിപ്പാത
യായി
മണ്ണിന്റെഗന്ധം കുടിച്ച് വൻമതി
ലുകെട്ടി
സുരക്ഷിതത്വത്തിന്റെ കോട്ട -
നിനക്കായ് പണിഞ്ഞുകൊണ്ടേ
യിരിക്കേണ്ടവൻ
ഗലികളിലെ ചാലുകളിലൂടെ കൊക്കി
കുരച്ച്
വീണടിയേണ്ടവൻ
ദളിതനിന്നും ഭൂപടത്തിലില്ലാത്ത
ഒറ്റ രാജ്യമാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ