ഏതോ
ഒരു രാത്രിയിൽ.....!
ഉറക്കം
തിരിഞ്ഞു നോക്കാത്ത
വേളയിൽ......!
കട്ടിൽ കെട്ടി പിടിച്ച്
കാതിൽ പറഞ്ഞു:
വിരഹം തപിക്കുന്ന ഹൃദയമേ
ഒരിക്കൽ എനിക്കുമുണ്ടായിരുന്നു
ഒരിണ
എന്നും തുണയാകുമെന്നുകരുതി
പക്ഷേ, കുരുതിയായിരുന്നു ഫലം
മതം ഭരിക്കുമ്പോൾ മനുഷ്യനെന്തുവില.
പിടഞ്ഞു വീണ മണ്ണിൽ
ഒരു ചെടിയായ് തളിർത്തു പിന്നെ
തുടുത്തുവരും കാലത്ത്
പൂത്തു നിൽക്കാൻ കൊതിച്ചു പോയ്
കത്തിവെച്ചു പിന്നെയും കശ്മലർ
കൊത്തിയരിഞ്ഞീർന്ന് കൊതിതിർത്തു
കട്ടിലായ് കെട്ടിയിട്ടു
ജന്മഫലമെന്നല്ലാതെന്തു ചൊല്ലേണ്ടു ഞാൻ
ഇന്നും കൈനീട്ടി സ്വീകരിക്കുമ്പോഴും
തപിക്കുന്ന ഒരു ഹൃദയം ഞരിഞ്ഞമരുന്നു.
ഒരു രാത്രിയിൽ.....!
ഉറക്കം
തിരിഞ്ഞു നോക്കാത്ത
വേളയിൽ......!
കട്ടിൽ കെട്ടി പിടിച്ച്
കാതിൽ പറഞ്ഞു:
വിരഹം തപിക്കുന്ന ഹൃദയമേ
ഒരിക്കൽ എനിക്കുമുണ്ടായിരുന്നു
ഒരിണ
എന്നും തുണയാകുമെന്നുകരുതി
പക്ഷേ, കുരുതിയായിരുന്നു ഫലം
മതം ഭരിക്കുമ്പോൾ മനുഷ്യനെന്തുവില.
പിടഞ്ഞു വീണ മണ്ണിൽ
ഒരു ചെടിയായ് തളിർത്തു പിന്നെ
തുടുത്തുവരും കാലത്ത്
പൂത്തു നിൽക്കാൻ കൊതിച്ചു പോയ്
കത്തിവെച്ചു പിന്നെയും കശ്മലർ
കൊത്തിയരിഞ്ഞീർന്ന് കൊതിതിർത്തു
കട്ടിലായ് കെട്ടിയിട്ടു
ജന്മഫലമെന്നല്ലാതെന്തു ചൊല്ലേണ്ടു ഞാൻ
ഇന്നും കൈനീട്ടി സ്വീകരിക്കുമ്പോഴും
തപിക്കുന്ന ഒരു ഹൃദയം ഞരിഞ്ഞമരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ