പാതിരാ നേരമായി
പാർക്കിൽ നിന്നാളൊഴിഞ്ഞു
പാതിവാടിയ പൂവുപോലൊരുവൾ
പടർവള്ളിക്കരികിൽ നിൽക്കുന്നു
കലങ്ങിയ കണ്ണിൽ നിന്നും
മഞ്ഞുതുള്ളി പൊഴിയുന്നു
കാറ്റു വന്നു മഞ്ഞ സാരിതൻ
ഇലയും ചില്ലയുമിളക്കുന്നു
തണുത്തൊരു തടിപോലെ
തളർന്നവൾ നിൽക്കുന്നു
നിഴലും നിലാവും
നൃത്തം ചെയ്തു കളിക്കുന്നു
കത്തും വയറിൽ നിന്നുമൊരു
കടൽകോള് ഉണരുന്നു
കാൽപ്പെരുമാറ്റം കേൾക്കാൻ
കാതു കൂർപ്പിച്ച് നിൽക്കുന്നു
ഒരു ചാൺ വയറിനായി
ചേല,യുരിയാൻ നിൽക്കുന്നു
ജീവിതമേ,
രാത്രി ഉറങ്ങിയവേളയിലും
ഉറങ്ങാതെ കാത്തിരിക്കും
അസ്ഥിമാടമീ ജന്മം.
പാർക്കിൽ നിന്നാളൊഴിഞ്ഞു
പാതിവാടിയ പൂവുപോലൊരുവൾ
പടർവള്ളിക്കരികിൽ നിൽക്കുന്നു
കലങ്ങിയ കണ്ണിൽ നിന്നും
മഞ്ഞുതുള്ളി പൊഴിയുന്നു
കാറ്റു വന്നു മഞ്ഞ സാരിതൻ
ഇലയും ചില്ലയുമിളക്കുന്നു
തണുത്തൊരു തടിപോലെ
തളർന്നവൾ നിൽക്കുന്നു
നിഴലും നിലാവും
നൃത്തം ചെയ്തു കളിക്കുന്നു
കത്തും വയറിൽ നിന്നുമൊരു
കടൽകോള് ഉണരുന്നു
കാൽപ്പെരുമാറ്റം കേൾക്കാൻ
കാതു കൂർപ്പിച്ച് നിൽക്കുന്നു
ഒരു ചാൺ വയറിനായി
ചേല,യുരിയാൻ നിൽക്കുന്നു
ജീവിതമേ,
രാത്രി ഉറങ്ങിയവേളയിലും
ഉറങ്ങാതെ കാത്തിരിക്കും
അസ്ഥിമാടമീ ജന്മം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ