പൂച്ചയെ പോലെയാണ് വരിക
പാദപതനമില്ലാതെ
പതുങ്ങി പതുങ്ങി.
തണുപ്പിന്റെ നനക്കൈയ്യാൽ
അരിച്ചരിച്ച് മെയ്യാക്കെ
മൗനം കൊണ്ട് പുതപ്പിക്കും.
ചുടുചോരയെ ചൂടു പാലെന്ന
പോലെ
നക്കി നക്കി വെളുപ്പിക്കും
ഹൃദയത്തിൽ പ്രണയത്തിന്റെ
ഭാരം കയറ്റിവെയ്ക്കും
കണ്ണുകളെ ലഹരിയുടെ ആഴങ്ങളി
ലേക്കു
കൂട്ടിക്കൊണ്ടു പോകും
ആകാശത്തിന്റെ അനന്തതയിലേക്ക്
മഴവില്ലിന്റെ ഗോവണി ചാരിവെയ്ക്കും
അന്നേരം :
വെള്ളിക്കാശിന്റെ മണിക്കിലുക്കത്തിൽ
നിങ്ങൾ മൂന്നുവട്ടം തള്ളിപ്പറഞ്ഞ മണ്ണ്
രണ്ട് കൈയ്യും നീട്ടി കാത്തിരിക്കും
അപ്പോഴേക്കും തിക്കിതിരക്കുന്നുണ്ടാകും
നിന്നിലേക്ക് എന്നന്നേക്കുമായി
ആഴ്ന്നിറങ്ങി
അജ്ഞാതവും, അവർണ്ണനീയവുമായ
ലോകത്തേക്ക് ആനയിക്കുവാൻ
നിശ്ശബ്ദമായി പൊട്ടിച്ചിരിച്ചു കൊണ്ട്
വേരുകൾ.
പാദപതനമില്ലാതെ
പതുങ്ങി പതുങ്ങി.
തണുപ്പിന്റെ നനക്കൈയ്യാൽ
അരിച്ചരിച്ച് മെയ്യാക്കെ
മൗനം കൊണ്ട് പുതപ്പിക്കും.
ചുടുചോരയെ ചൂടു പാലെന്ന
പോലെ
നക്കി നക്കി വെളുപ്പിക്കും
ഹൃദയത്തിൽ പ്രണയത്തിന്റെ
ഭാരം കയറ്റിവെയ്ക്കും
കണ്ണുകളെ ലഹരിയുടെ ആഴങ്ങളി
ലേക്കു
കൂട്ടിക്കൊണ്ടു പോകും
ആകാശത്തിന്റെ അനന്തതയിലേക്ക്
മഴവില്ലിന്റെ ഗോവണി ചാരിവെയ്ക്കും
അന്നേരം :
വെള്ളിക്കാശിന്റെ മണിക്കിലുക്കത്തിൽ
നിങ്ങൾ മൂന്നുവട്ടം തള്ളിപ്പറഞ്ഞ മണ്ണ്
രണ്ട് കൈയ്യും നീട്ടി കാത്തിരിക്കും
അപ്പോഴേക്കും തിക്കിതിരക്കുന്നുണ്ടാകും
നിന്നിലേക്ക് എന്നന്നേക്കുമായി
ആഴ്ന്നിറങ്ങി
അജ്ഞാതവും, അവർണ്ണനീയവുമായ
ലോകത്തേക്ക് ആനയിക്കുവാൻ
നിശ്ശബ്ദമായി പൊട്ടിച്ചിരിച്ചു കൊണ്ട്
വേരുകൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ