കത്തി മുന പോലെ തിളങ്ങുന്ന
പകൽ
അദൃശ്യമായ കാടുപോലെ വേനൽ
തിരകളുടെ ഒച്ചയനക്കങ്ങളില്ലാതെ
തിളച്ചുമറിയുന്ന ക്രൂദ്ധമദ്ധ്യാഹ്ന കടൽ
ചീനവലകളുയർത്തി നിൽക്കുന്ന സൂര്യൻ
ഭാഗ്യം കെട്ട ജന്മങ്ങളുടെ മഹാസങ്കടങ്ങൾ
ശ്മശാനത്തിനരികിൽ
സമയദൂരങ്ങളുടെ മായയിലൂടെ ജന്മം
ഇരുളുറഞ്ഞ ഉൾവനമാകുന്നു മനസ്സ്
അവിടെ ആകാശമില്ല, നക്ഷത്രമില്ല
പൊള്ളുന്ന തൊണ്ടയുടെ ഇടുങ്ങിയ
ഇടനാഴി മാത്രം
കാലൻകോഴിയുടെ തൂവൽ പോലെ
കറുത്തും, വെളുത്തും ദിനങ്ങൾ
പുഴവക്കിലെ വള്ളിപ്പടർപ്പുകളെവിടെ?
പാതി വഴിയിൽ മുറിഞ്ഞുപോയ ജീവിത
മാണ് ജന്മം
ഇനി ഏത് യാത്രയിലാണ്
എന്നിൽ നിന്ന് ഞാൻനിന്നിലേക്ക്
നടന്നെത്തുക
മരിച്ചവരോട് ആരും ചോദ്യങ്ങൾ
ചോദിക്കാറില്ല
പക്ഷേ,
കാലമേ ,ജീവിച്ചിരിക്കുന്നവരോടോ?
പകൽ
അദൃശ്യമായ കാടുപോലെ വേനൽ
തിരകളുടെ ഒച്ചയനക്കങ്ങളില്ലാതെ
തിളച്ചുമറിയുന്ന ക്രൂദ്ധമദ്ധ്യാഹ്ന കടൽ
ചീനവലകളുയർത്തി നിൽക്കുന്ന സൂര്യൻ
ഭാഗ്യം കെട്ട ജന്മങ്ങളുടെ മഹാസങ്കടങ്ങൾ
ശ്മശാനത്തിനരികിൽ
സമയദൂരങ്ങളുടെ മായയിലൂടെ ജന്മം
ഇരുളുറഞ്ഞ ഉൾവനമാകുന്നു മനസ്സ്
അവിടെ ആകാശമില്ല, നക്ഷത്രമില്ല
പൊള്ളുന്ന തൊണ്ടയുടെ ഇടുങ്ങിയ
ഇടനാഴി മാത്രം
കാലൻകോഴിയുടെ തൂവൽ പോലെ
കറുത്തും, വെളുത്തും ദിനങ്ങൾ
പുഴവക്കിലെ വള്ളിപ്പടർപ്പുകളെവിടെ?
പാതി വഴിയിൽ മുറിഞ്ഞുപോയ ജീവിത
മാണ് ജന്മം
ഇനി ഏത് യാത്രയിലാണ്
എന്നിൽ നിന്ന് ഞാൻനിന്നിലേക്ക്
നടന്നെത്തുക
മരിച്ചവരോട് ആരും ചോദ്യങ്ങൾ
ചോദിക്കാറില്ല
പക്ഷേ,
കാലമേ ,ജീവിച്ചിരിക്കുന്നവരോടോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ