വെയിലിൻ്റെ കൊത്തേറ്റുമരിച്ച -
പകലിനെ
രാവുവന്ന്
മഞ്ഞിൻ്റെ വെള്ള പുതപ്പിച്ചു
ശിശിരത്തിൻ്റെ സുഷിരവാദ്യം
ശോകഗാനം വായിച്ചു
തുറന്ന പുസ്തകമായിരുന്നു -
പകൽ
കുടിച്ചു തീർത്ത കണ്ണീരിനും -
കയ്പ്പിനും കണക്കില്ല
എന്നിട്ടും,
അവർ
ഉളളു പൊള്ളിക്കുന്നു
സിൽവിയാ പ്ലാത്തെന്ന്
സ്വയം തീക്കൊളുത്തി മരിച്ച -
വളെന്ന്
....................
കുറിപ്പ് :-
സിൽവിയ പ്ലാത്ത്: അമേരിക്കൻ കവയിത്രി,നോവലിസ്റ്റ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ