ശ്രാവണം കണ്ണുനീർ തോർത്തി നിൽക്കേ
ചിറ്റാട ചുറ്റി പൊൻ ഭാദ്രമെത്തി
ഹൃത്തിലോ ആനന്ദനൃത്തമാടി
അത്തമടുത്തു പോയ് തത്തി തത്തി
ബാലകർ ഭാവനയിൽ മുഴുകി
പൂമ്പാറ്റയെപ്പോൽ പറന്നു പാറി
കർഷകർതൻ കൃഷ്ണമണികൾ പോലെ
കതിർക്കുല മഞ്ഞിൽ കുളിച്ചു നിൽപ്പൂ.
കുഞ്ഞു മുക്കുറ്റിപ്പുവ് കൺ വിടർത്തി
ഓണപ്പൂ തുമ്പികളൊത്തുകൂടി
ഉത്സവപൊൻ കൊടിയെങ്ങും പാറി
വന്നു പോയ് വന്നു പോയ് ഓണനാള്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ