സ്ഥലങ്ങള്‍ക്കെല്ലാം
വിലയേറിയപ്പോള്‍
വീടൊരു സ്വപ്നമായി
ഏറെ നാളിലെ
അലച്ചിലിനൊടുവില്‍
ഏങ്കോണിച്ചൊരു
സ്ഥലം കിട്ടി.
ഏങ്കോണിച്ചൊരു
സ്ഥലമെങ്കിലും
മനസ്സ് നേരെയെങ്കില്‍
വീട് വെക്കാമെന്ന് അച്ഛന്‍
മിഴിയാഴവും,മൊഴിയാഴാവും-
കൊണ്ട്
കുറ്റിയടിച്ച് പണി തുടങ്ങി
കിണറൊന്നു കുഴിക്കാന്‍
കുറ്റി യടിച്ചപ്പോള്‍
കിണറാഴമുള്ള ഒരു
മനസ്സ് വേണമെന്നമ്മ
അന്നാണ് ഞാന്‍ അറിഞ്ഞത്
കിളിക്കൂട് പോലൊരു
കുടിലെങ്കിലും
കടലാഴമുള്ള ഒരു
കരള്‍ വേണം
2011, ഡിസംബർ 26, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കൊള്ളാം.. നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ